This is iam.......
- ഞാന്‍ ഒരു പ്രവാസി
- Jeddah, Saudi Arabia
- മോഹം പൂത്ത കാഴ്കനി, മരുഭൂമിതേടിയുള്ള പ്രയാണം, ഈന്തപനയുടെ സുഗന്ധം.. നാസികകളില്‍ ചുംബനം, അറിയാതെപൊഴിഞ യവ്വനം, ഭന്ധുക്കള്‍ നല്‍കിയ മോഹചിറകുകള്‍, ആര്‍ക്കുമറിയില്ലല്ലോ ഈ ഭാണ്ഡം പേറല്‍.. നാട്ടുകാരുടെ നഴനങ്ങള്‍ക്ക് നക്ഷ്ത്രമിവന്‍.. യവ്വനം കളഞ്ഞ ദരിദ്രവാസി.. വാര്‍ധക്യം തേടിയെത്തിയാല്‍ ഒരു സമ്പന്നന്‍.. പ്രസറും സുഗറും കുറച്ചു കുളസ്ട്രോളും.. എണീറ്റ് നില്‍കാന്‍ ആവദില്ല എന്നാലും, മക്കള്‍ക്ക് ഗള്‍ഫുകാരനെ മതി.. എന്തിനി ഈ പ്രവാസം തിരികെ പോകേണ്ടേ ? സൊയം ആത്മകഥം നടത്താനുള്ളവര്‍ കൂടെ അവരും എന്തെ ഇതില്‍ കണ്ണികളാകുന്നു, എന്ന് മോചനം നേടും നാമിദുരവസ്ഥയില്‍ നിന്നും.
IPL HUNGAMA......LIVE.....
Asianet News LIVE......
Tuesday, March 3, 2015
Thursday, February 26, 2015
Tuesday, February 24, 2015
MV.Nikesh Kumar at CPIM State Conference Seminar
കേൾക്കാതെ പോകരുത് ..
എം വി .നികേഷ് കുമാർ സി .പി .ഐ .എം
സമ്മേളന സെമിനാറിൽ സംസാരിക്കുന്നു ... "മാധ്യമ വിചാരവും ,വിചാരണയും "
Tuesday, June 19, 2012
പ്രമേഹം: ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍..
കഴിവതും ദിവസവും ഒരേ നേരത്ത് ആഹാരം കഴിക്കുക. പ്രാതല്‍ 8.30ന് കഴിക്കുകയാണെങ്കില്‍ എട്ടുമണിക്ക് ഇന്‍സുലിന്‍ എടുക്കുക. ഉച്ചക്കുള്ള ആഹാരം കഴിവതും 12.30നും ഒരു മണിക്കും ഇടക്ക് കഴിക്കുക. അത്താഴം രാത്രി 8.30ന് കഴിക്കുക. ഓരോ സമയത്തും ആഹാരസമയം വൈകിയാല്‍ ചിലപ്പോള്‍ പഞ്ചസാര കുറയുന്ന അവസ്ഥയുണ്ടാകുകയും വിശപ്പ് പതിന്മടങ്ങ് വര്‍ധിക്കുകയും ചെയ്യും. അതിനാല്‍, നമ്മള്‍ കഴിക്കുന്ന ആഹാരത്തിന്‍െറ അളവു കൂടുകയും രക്തത്തിലെ പഞ്ചസാരയുടെ തോത് വര്‍ധിക്കുകയും ചെയ്യും.
ശ്രദ്ധിക്കേണ്ട മറ്റൊരുകാര്യം ആഹാരത്തിന്‍െറ അളവാണ്. ദിവസവും ഒരേ അളവില്‍ ഇന്‍സുലിന്‍ എടുക്കുന്നതിനാല്‍ കഴിവതും ഒരേ അളവില്‍ ആഹാരം കഴിക്കുക. എന്തെങ്കിലും കാരണവശാല്‍ ആഹാരത്തിന്‍െറ അളവു കുറഞ്ഞാല്‍ ചിലപ്പോള്‍ ആഹാരശേഷം ഹൈപ്പോഗൈ്ളസീമിയ അനുഭവപ്പെടാം. ഇങ്ങനെയുണ്ടായാല്‍ കുറച്ചുമധുരം കഴിച്ച് ആ അവസ്ഥ തരണംചെയ്യുകയും പിന്നീട് ആഹാരത്തിന്‍െറ അളവില്‍ കൃത്യത പാലിക്കുകയും വേണം.
മുറതെറ്റാതെയുള്ള വ്യായാമങ്ങളാണ് മറ്റൊരുകാര്യം. രാവിലെയോ വൈകുന്നേരമോ വ്യായാമം ചെയ്യുന്നതാണ് ഉത്തമം.
പ്രമേഹം നിയന്ത്രണവിധേയമാകാനും ഹൃദയ സംരക്ഷണത്തിനും വ്യായാമം പ്രയോജനം ചെയ്യും. വേഗത്തില്‍ നടക്കുക, നീന്തുക, സൈക്കിള്‍ സവാരി മുതലായ വ്യായാമമുറകളാണ് ഉത്തമം. പ്രീമിക്സ്ഡ് (കലങ്ങി കഞ്ഞിവെള്ളം പോലുള്ള) ഇന്‍സുലിന്‍ ഉപയോഗിക്കുന്ന രോഗികള്‍ ഇന്‍സുലിന്‍ കുത്തിവെപ്പ് എടുക്കുന്നതിനുമുമ്പ് അത് നന്നായി കുലുക്കണം. കൈവെള്ളയില്‍വെച്ച് തിരിച്ചാലും മതിയാക്കും. ഇന്‍സുലിന്‍ മിശ്രിതം നന്നായി ലയിക്കാനാണ് ഇത് ചെയ്യുന്നത്. ഇല്ലെങ്കില്‍ ചിലപ്പോള്‍ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വര്‍ധിക്കാം.
ഇന്‍സുലിന്‍ സിറിഞ്ച്, അല്ലെങ്കില്‍ സൂചി രണ്ടോമൂന്നോ ദിവസത്തിലൊരിക്കല്‍ മാറ്റണം.അല്ലെങ്കില്‍ കുത്തിവെക്കുന്ന ഭാഗങ്ങളിലെ അണുബാധക്ക് അത് കാരണമായേക്കാം. എടുക്കുന്ന ഇന്‍സുലിന്‍െറ അളവ് കൃത്യമായിരിക്കണം. കാഴ്ച്ചക്ക് ബുദ്ധിമുട്ടുള്ളവര്‍ കഴിവതും മറ്റൊരാളുടെ സഹായത്തോടെ മാത്രം ഇന്‍സുലിന്‍ കുത്തിവെപ്പ് എടുക്കുക. ഇന്‍സുലിന്‍ കഴിവതും ഫ്രിഡ്ജില്‍തന്നെ സൂക്ഷിക്കുക. മുട്ടവെക്കുന്ന തട്ടിന്‍െറ താഴത്തെ തട്ടില്‍ സൂക്ഷിക്കുന്നതാണ് ഉത്തമം. ഇന്‍സുലിന്‍ ഒരിക്കലും ഫ്രീസറില്‍ സൂക്ഷിക്കരുത്. ദൂരസ്ഥലങ്ങളിലേക്ക് ഇന്‍സുലിന്‍ കൊണ്ടുപോവുകയാണെങ്കില്‍ ഫ്ളാസ്ക്കിലോ ഡ്രൈ ഐസിലോ സൂക്ഷിക്കുക. ഫ്രിഡ്ജില്‍നിന്ന് വെളിയിലെടുത്ത ഉടനെ ഇന്‍സുലിന്‍ കുത്തിവെക്കരുത്. കുറച്ചുസമയം വെളിയില്‍വെച്ച് തണുപ്പ് മാറിയതിനുശേഷംമാത്രം ഉപയോഗിക്കുക. ഇന്‍സുലിന്‍ ഡോസ് ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം മാറ്റുക. ഇന്‍സുലിന്‍െറ അളവ് കൂടുന്നതും കുറയുന്നതും ശരീരബുദ്ധിമുട്ടുകള്‍ക്ക് വഴിയൊരുക്കും.
from: madhyamam
Monday, June 18, 2012
ബുദ്ധിയേക്കാള്‍ പ്രധാനം മാറിട വലിപ്പം!
മൈ വൌച്ചര്‍കോഡ്സ് എന്ന വെബ്സൈറ്റ് 18നും 25ഉം ഇടയിലുള്ള 1,142 യുവതികളില്‍ നടത്തിയ സര്‍വെയിലാണ് ഇക്കാര്യം വ്യക്തമായത്. മാറിടം വലിപ്പമുള്ള സ്ത്രീകളോടായിരിക്കും പുരുഷന്മാര്‍ക്ക് പ്രണയം കൂടുതല്‍ തോന്നുകയെന്ന് സര്‍വേയില്‍ പങ്കെടുത്ത അറുപത് ശതമാനം പേരും കരുതുന്നു. അതിനാല്‍ ഐക്യൂവിനേക്കാളും യുവതികള്‍ പ്രാധാന്യം നല്‍കുന്നത് മാറിട വലിപ്പത്തിനാണെന്ന് സര്‍വേ ചൂണ്ടിക്കാട്ടുന്നു.
ഉയര്‍ന്ന ബുദ്ധിയുള്ള സ്ത്രീകളില്‍ പുരുഷന്‍മാര്‍ ആകര്‍ഷിക്കപ്പെടുമെന്ന് വിശ്വസിക്കുന്നവര്‍ 43 ശതമാനം മാത്രമാണ്. സര്‍വേയില്‍ പങ്കെടുത്തവരില്‍ 40 ശതമാനം പേര്‍ ബുദ്ധിയേക്കാള്‍ പ്രാധാന്യം നല്‍കുന്നത് സ്ലിം ഫിഗറിനാണ്. അത് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നുവെന്നും സര്‍വേയില്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ ബന്ധത്തിന്റെ കാര്യമെടുക്കുമ്പോള്‍ പുരുഷന്‍മാര്‍ പ്രാധാന്യം നല്‍കുന്നത് ബുദ്ധിക്കാണെന്നും ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നു. അതേസമയം തന്നെ കാഴ്ചയിലെ ഭംഗി പങ്കാളികളെ ആകര്‍ഷിക്കുന്നതില്‍ പ്രധാനമാണെന്ന് സര്‍വേയില്‍ പങ്കെടുത്തവരില്‍ മൂന്നില്‍ രണ്ട് ഭാഗം പേരും പറയുന്നു. എന്തായാലും സര്‍വേയില്‍ പങ്കെടുത്തവരില്‍ 80 ശതമാനം പേരും ബുദ്ധിയേക്കാള്‍ പ്രാധാന്യം നല്‍കുന്നത് കാഴ്ചയിലെ ഭംഗിക്കാണ്
from: webdunia
ഈ മദ്യം കുടിക്കുന്നത് ആരോഗ്യത്തിന് ഹാനികരമല്ല!
അന്തിക്ക് രണ്ടു പെഗ്ഗടിക്കുന്ന ശീലമുളളവര്‍ക്കൊരു സന്തോഷവാര്‍ത്ത. ചാരായമോ വൈനോ കുടിച്ചാല്‍ കിട്ടുന്ന അതേ ഉന്മേഷവും ലഹരിയും സന്തോഷവും ആനന്ദവുമൊക്കെ പകരാനാകുന്ന പാനീയം വരുന്നു. ഈ പാനീയം ആരോഗ്യം കേടാക്കില്ല എന്നതാണ് പ്രത്യേകത. കരളിന് ഒട്ടും ഹാനികരമല്ല. അത്തരമൊരു പാനീയം വികസിപ്പിക്കാനുളള തയ്യാറെടുപ്പിലാണ് ലണ്ടന്‍ ഇംപീരിയല്‍ കോളജിലെ ഗവേഷകര്‍.
പാനീയം കുടിച്ച് കിക്കായവര്‍ക്ക് വേണ്ടി ഒരു ഗുളിക കൂടി വികസിപ്പിച്ചെടുക്കുന്നുണ്ട്. ഈ ഗുളിക കഴിച്ചാല്‍ മദ്യപാനി പെട്ടെന്നുതന്നെ ലഹരിവിമുക്തനും സമചിത്തനുമാകുമത്രെ.
ശാന്തനാക്കാനും ആത്മവിശ്വാസവും ആശ്വാസവും പകരാനും സഹായിക്കുന്ന നാലുമിശ്രണങ്ങള്‍ ഈ പാനീയത്തില്‍ കണ്ടെത്തിയതായി ഗവേഷകര്‍ പറയുന്നു. ഈ പാനീയം ആളുകളെ നിലതെറ്റിക്കാനോ ബോധംകളയാനോ വഴിയൊരുക്കില്ലെന്ന് മാത്രമല്ല പകരം അവരുടെ മൂഡ് നിയന്ത്രിക്കാനും സഹായിക്കുമെന്നും അടുത്തവര്‍ഷം തന്നെ ആളുകളില്‍ പാനീയം പരീക്ഷിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഗവേഷണമേധാവി പ്രൊഫ. ഡേവിഡ് നട്ട് പറയുന്നു.
ശാസ്ത്രസഹായമുപയോഗിച്ച് ആളുകളെ സുരക്ഷിതരായി മദ്യപിപ്പിക്കുകയാണ് ഞങ്ങള്‍ ചെയ്യുന്നത്. ആളുകള്‍ക്ക് ഞങ്ങളുടെ പാനീയത്തിന്‍റെയും ചാരായത്തിന്‍റെയും വ്യത്യാസം മനസ്സിലാക്കാന്‍ പ്രയാസമായിരിക്കും. കരളിനെ ദോഷകരമായി ബാധിക്കുന്ന എയ്സ്താല്‍ഡിഹൈഡ് എന്ന വിഷവസ്തു അടങ്ങിയതാണ് ചാരായം. പക്ഷേ പുതിയ പാനീയം തലച്ചോറിലെ “ഗാബ” ഭാഗം ശാന്തമാക്കാന്‍ സഹായിക്കും.
from : webdunia
പാനീയം കുടിച്ച് കിക്കായവര്‍ക്ക് വേണ്ടി ഒരു ഗുളിക കൂടി വികസിപ്പിച്ചെടുക്കുന്നുണ്ട്. ഈ ഗുളിക കഴിച്ചാല്‍ മദ്യപാനി പെട്ടെന്നുതന്നെ ലഹരിവിമുക്തനും സമചിത്തനുമാകുമത്രെ.
ശാന്തനാക്കാനും ആത്മവിശ്വാസവും ആശ്വാസവും പകരാനും സഹായിക്കുന്ന നാലുമിശ്രണങ്ങള്‍ ഈ പാനീയത്തില്‍ കണ്ടെത്തിയതായി ഗവേഷകര്‍ പറയുന്നു. ഈ പാനീയം ആളുകളെ നിലതെറ്റിക്കാനോ ബോധംകളയാനോ വഴിയൊരുക്കില്ലെന്ന് മാത്രമല്ല പകരം അവരുടെ മൂഡ് നിയന്ത്രിക്കാനും സഹായിക്കുമെന്നും അടുത്തവര്‍ഷം തന്നെ ആളുകളില്‍ പാനീയം പരീക്ഷിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഗവേഷണമേധാവി പ്രൊഫ. ഡേവിഡ് നട്ട് പറയുന്നു.
ശാസ്ത്രസഹായമുപയോഗിച്ച് ആളുകളെ സുരക്ഷിതരായി മദ്യപിപ്പിക്കുകയാണ് ഞങ്ങള്‍ ചെയ്യുന്നത്. ആളുകള്‍ക്ക് ഞങ്ങളുടെ പാനീയത്തിന്‍റെയും ചാരായത്തിന്‍റെയും വ്യത്യാസം മനസ്സിലാക്കാന്‍ പ്രയാസമായിരിക്കും. കരളിനെ ദോഷകരമായി ബാധിക്കുന്ന എയ്സ്താല്‍ഡിഹൈഡ് എന്ന വിഷവസ്തു അടങ്ങിയതാണ് ചാരായം. പക്ഷേ പുതിയ പാനീയം തലച്ചോറിലെ “ഗാബ” ഭാഗം ശാന്തമാക്കാന്‍ സഹായിക്കും.
from : webdunia
Sunday, May 27, 2012
ശൂറാകൗണ്‍സിലില്‍ സ്വദേശിവത്കരണ പദ്ധതി സുപ്രധാന ചര്‍ച്ചയാകും
റിയാദ്: തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് തൊഴില്‍ മന്ത്രാലയം കൊണ്ടുവന്ന പരിഷ്കാരങ്ങളും ഫലപ്രാപ്തിയും ഇന്ന് ചേരുന്ന ശൂറാകൗണ്‍സില്‍ യോഗം വിലയിരുത്തും. തൊഴില്‍മന്ത്രി എഞ്ചി. ആദില്‍ ഫഖീഹിന്‍െറ റിപ്പോര്‍ട്ട് അവതരണ ശേഷം നടക്കുന്ന ചര്‍ച്ചയില്‍ സ്വദേശിവത്കരണ പദ്ധതികളായ നിതാഖാത്ത·്, ഹാഫിസ് തൊഴില്‍ പ്രേരക പദ്ധതി എന്നിവയും നിയമവിരുദ്ധ താമസക്കാരായ വിദേശികളെ നിയന്ത്രിക്കുന്നതിന് മന്ത്രാലയം കൈക്കൊണ്ട നടപടികളും അവലോകനം ചെയ്യും. സ്വദേശി തൊഴിലാളികളുടെ മിനിമം വേതനം, വിസ പ്രശ്നങ്ങള്‍, വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ചെലവ്, ഹുറൂബായ തൊഴിലാളികളുടെ പ്രശ്നങ്ങളും പരിഹാരങ്ങളും, റിക്രൂട്ട്മെന്‍റ് കമ്പനികള്‍ പ്രവര്‍ത്തനം തുടങ്ങുന്നതുവരെ റിക്രൂട്ടിങ്ങ് ഓഫീസുകള്‍ക്ക് വിസ നല്‍കുന്നതിനുള്ള സൗകര്യം, ലേബര്‍ ഓഫീസുകളില്‍ സ്ത്രീകള്‍ക്ക് പ്രത്യേകം കൗണ്ടറുകള്‍, അപേക്ഷിച്ച് ഒരാഴചക്കുള്ളില്‍ വിസ ലഭിക്കാനുള്ള സത്വര നടപടി തുടങ്ങി ശൂറ കൗണ്‍സില്‍ പാസാക്കിയ വിഷയങ്ങളില്‍ തൊഴില്‍ മന്ത്രാലയം എടുത്ത നടപടികള്‍ തൊഴില്‍മന്ത്രി വിശദീകരിക്കും.
അതേസമയം തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് മന്ത്രാലയം ഇതുവരെ കൈക്കൊണ്ട നടപടികള്‍ ലക്ഷ്യം കണ്ടില്ലെന്ന അഭിപ്രായം ശക്തമാണ്. ചില്ലറ വ്യാപാരരംഗത്ത·് 12 ശതമാനം, നിര്‍മാണ മേഖലയില്‍ 60 ശതമാനം, ഇലക്ട്രിസിറ്റി, ഗ്യാസ് മേഖലയില്‍ 27 ശതമാനം, സാമ്പത്തികം, ഇന്‍ഷൂറന്‍സ്, ബിസിനസ് രംഗങ്ങളില്‍ 31 ശതമാനം, കാര്‍ഷിക, വന മേഖലയില്‍ 15 ശതമാനം എന്നിങ്ങനെയാണ് സൗദിവത്കരണം നടന്നതെന്ന സാമ്പത്തികാസൂത്രണ മന്ത്രാലയത്തിന്‍െറ ഏറ്റവും പുതിയ റിപ്പോര്‍ട്ടിന്മേലും ശക്തമായ ചര്‍ച്ച നടക്കുമെന്നാണ് സൂചന. സ്ത്രീ തൊഴിലുമായി ബന്ധപ്പെട്ട വിഷയങ്ങളും പരിഗണനക്കു വരും. ഇക്കാര്യത്തില്‍ 33 ഉത്തരവുകളാണ് വിവിധ തലങ്ങളില്‍ സര്‍ക്കാര്‍ ഇറക്കിയിരുന്നത്. സ്വദേശിയുവാക്കളുടെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് ശക്തമായ നടപടികള്‍ കൈക്കൊള്ളുന്നതിന് പൂര്‍ണപിന്തുണയും പ്രോല്‍സാഹനവുമാണ് ശൂറാകൗണ്‍സില്‍ ഇതുവരെയും നല്‍കിപ്പോന്നിട്ടുള്ളത്.
അതേസമയം തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് മന്ത്രാലയം ഇതുവരെ കൈക്കൊണ്ട നടപടികള്‍ ലക്ഷ്യം കണ്ടില്ലെന്ന അഭിപ്രായം ശക്തമാണ്. ചില്ലറ വ്യാപാരരംഗത്ത·് 12 ശതമാനം, നിര്‍മാണ മേഖലയില്‍ 60 ശതമാനം, ഇലക്ട്രിസിറ്റി, ഗ്യാസ് മേഖലയില്‍ 27 ശതമാനം, സാമ്പത്തികം, ഇന്‍ഷൂറന്‍സ്, ബിസിനസ് രംഗങ്ങളില്‍ 31 ശതമാനം, കാര്‍ഷിക, വന മേഖലയില്‍ 15 ശതമാനം എന്നിങ്ങനെയാണ് സൗദിവത്കരണം നടന്നതെന്ന സാമ്പത്തികാസൂത്രണ മന്ത്രാലയത്തിന്‍െറ ഏറ്റവും പുതിയ റിപ്പോര്‍ട്ടിന്മേലും ശക്തമായ ചര്‍ച്ച നടക്കുമെന്നാണ് സൂചന. സ്ത്രീ തൊഴിലുമായി ബന്ധപ്പെട്ട വിഷയങ്ങളും പരിഗണനക്കു വരും. ഇക്കാര്യത്തില്‍ 33 ഉത്തരവുകളാണ് വിവിധ തലങ്ങളില്‍ സര്‍ക്കാര്‍ ഇറക്കിയിരുന്നത്. സ്വദേശിയുവാക്കളുടെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് ശക്തമായ നടപടികള്‍ കൈക്കൊള്ളുന്നതിന് പൂര്‍ണപിന്തുണയും പ്രോല്‍സാഹനവുമാണ് ശൂറാകൗണ്‍സില്‍ ഇതുവരെയും നല്‍കിപ്പോന്നിട്ടുള്ളത്.
ഫേസ്ബുക്കിന്‍െറ വിപണിമൂല്യം ആറു ലക്ഷം കോടി രൂപ
ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്വര്‍ക്ക് കമ്പനിയായ ഫേസ്ബുക് ചരിത്രത്തിലെ ഏറ്റവും വലിയ ഐ.പി.ഒയിലൂടെ 1600 കോടി ഡോളര്‍ സമാഹരിച്ചു. 28കാരനായ മാര്‍ക് സക്കര്‍ബര്‍ഗ് സ്ഥാപിച്ച ഫേസ്ബുക് ഇന്‍കോര്‍പറേഷന്‍ 4212 ലക്ഷം ഓഹരികളാണ് 38 ഡോളര്‍ നിരക്കില്‍ വിറ്റഴിച്ചത്. ഇതോടെ എട്ടു വയസ്സ് മാത്രം പ്രായമായ കമ്പനിയുടെ വിപണിമൂല്യം 10,420 കോടി ഡോളര്‍ (ആറു ലക്ഷം കോടി രൂപ) ആയാണ് കണക്കാക്കുന്നത്. ഇത് അമേരിക്കയില്‍ പുതിയ റെക്കോഡാണ്. ലോകത്തെ ഏറ്റവും വലിയ സെര്‍ച്ച് എന്‍ജിനായ ഗൂഗിള്‍ 2004ല്‍ നടത്തിയ 190 കോടി ഡോളറിന്‍െറ ഐ.പി.ഒയെ ഫേസ്ബുക് ഏറെ പിന്നിലാക്കിയിരിക്കുകയാണ്. ഇപ്പോഴും കമ്പനിയുടെ ഭൂരിഭാഗം ഓഹരികളും സക്കര്‍ബര്‍ഗിന്‍െറ പക്കല്‍തന്നെയാണ്. ലോകവ്യാപകമായി 90 കോടി ഉപയോക്താക്കളാണ് ഫേസ്ബുക്കിനുള്ളത്.
Saturday, May 26, 2012
പ്ലസ് ടു കഴിഞ്ഞ് ഏത് കോഴ്‌സ് ?
പ്ലസ് ടു കഴിഞ്ഞ് ഏത് കോഴ്‌സ്
ഒരു വിദ്യാര്‍ത്ഥിയുടെ ജീവിതത്തിലെ നിര്‍ണായകമായ വഴിത്തിരിവുകളില്‍ ഒന്നാണ് പ്ലസ് ടു കഴിഞ്ഞുള്ള തുടര്‍ വിദ്യാഭ്യാസം. പന്ത്രണ്ടാം തരം പാസായശേഷം ഏത് കോഴ്‌സ് തിരഞ്ഞെടുക്കണം, ഏതു കോളേജില്‍ പഠിക്കണം തുടങ്ങിയ തീരുമാനങ്ങളെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില നിര്‍ദ്ദേശങ്ങളാണ് ഇത്തവണ വിശദീകരിക്കുന്നത്.
ആഗ്രഹമനുസരിച്ച് പഠനം
പന്ത്രണ്ടാം തരം പാസ്സായവര്‍ക്കു മുന്നില്‍ വ്യത്യസ്ത മേഖലകളിലായി ഇന്ന് ധാരാളം അവസരങ്ങള്‍ ഉണ്ട്. പല തൊഴില്‍ ശാഖകളും നല്ല ജോലി സാധ്യതയുള്ളവയും കാലത്തിനനുസരിച്ച് മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് വളരുന്നവയുമാണ്. ഇത്തരം അവസരങ്ങള്‍ക്കുമുന്നില്‍ നില്‍ക്കുമ്പോള്‍ ഏത് കോഴ്‌സ് തിരഞ്ഞെടുക്കണമെന്ന ആശങ്കയുണ്ടാവുന്നത് സ്വാഭാവികം. ഇത് ദുരീകരിക്കാന്‍ ഒരൊറ്റ മാര്‍ഗമേ ഉള്ളൂ. സ്വന്തം ആഗ്രഹത്തേയും താത്പര്യത്തേയും പറ്റി സ്വയം ചോദിക്കുക. ഈ ചോദ്യത്തിനു ലഭിക്കുന്ന ഉത്തരമനുസരിച്ച് പഠനമേഖല തിരഞ്ഞെടുക്കുക.
നഴ്‌സിംഗ്, ടീച്ചിംഗ്, ബാങ്കിങ്, എഞ്ചിനീയറിംഗ്, മെഡിസിന്‍, കമ്പ്യൂട്ടര്‍ പഠനം, നിയമപഠനം, അക്കൗണ്ടന്‍സി, ബിസിനസ് സ്റ്റഡീസ്, ജേര്‍ണലിസം, ഹോട്ടല്‍ മാനേജ്‌മെന്റ്, സ്‌പോര്‍ട്‌സ്, ആര്‍ട്‌സ്, ടെക്‌നിക്കല്‍ മേഖലയിലെ കോഴ്‌സുകള്‍ തുടങ്ങി അനവധി പഠനശാഖകള്‍ ഉണ്ടല്ലോ. സ്വന്തം താത്പര്യമനുസരിച്ചല്ല കോഴ്‌സ് തിരഞ്ഞെടുക്കുന്നതെങ്കില്‍ പിന്നീട് ദുഃഖിക്കേണ്ടിവരും. അതുകൊണ്ട് ഏത് കോഴ്‌സിന് പഠിക്കണമെന്ന തീരുമാനം എടുക്കുന്നതിന് മുമ്പേ ''ഈ കോഴ്‌സ് പഠിച്ചാല്‍ കിട്ടുന്ന ജോലി എനിക്കിഷ്ടമുള്ള മേഖലയാണ്. ഈ ജോലി ചെയ്യാന്‍ തന്നെയാണ് എന്റെ ആഗ്രഹം'' എന്ന് മനസ്സില്‍ ഉറപ്പിക്കേണ്ടതുണ്ട്.
പ്ലസ് ടു കഴിഞ്ഞ് ഇലക്‌ട്രോണിക്‌സില്‍ എഞ്ചിനിയറിംഗ് ചെയ്യണമെന്നാഗ്രഹിച്ച ഒരു കുട്ടിക്ക് എന്‍ട്രന്‍സില്‍ നല്ല റാങ്ക് കിട്ടിയില്ല. ബി.ടെക്കിന് പകരം ബി.എസ്.സി. ഫിസിക്‌സോ മാത്തമാറ്റിക്‌സോ മാത്രമേ കിട്ടുമായിരുന്നുള്ളൂ. ഒന്നുകില്‍ ബി.ടെക് ഇലക്‌ട്രോണിക്‌സ് ലഭിക്കാന്‍ ഒരു വര്‍ഷം കൂടി പഠിക്കുക, അല്ലെങ്കില്‍ കിട്ടുന്ന കോഴ്‌സ് എടുക്കുക. ഈ രണ്ട് തീരുമാനങ്ങളില്‍ ഒന്ന് എടുക്കേണ്ട ഘട്ടം വന്നു. ഒരു വര്‍ഷം എന്‍ട്രന്‍സിനു വേണ്ടി പഠിക്കാനുള്ള സാഹചര്യം ഇല്ലാത്തതിനാല്‍ ആ വഴി ഉപേക്ഷിച്ചുവെങ്കിലും താത്പര്യമുള്ള മേഖല ഉപേക്ഷിക്കാന്‍ ആ കുട്ടി തയ്യാറല്ലായിരുന്നു.
ഏതെങ്കിലുമൊരു ഡിഗ്രി കോഴ്‌സ് പഠിച്ച് ബിരുദധാരിയാവുക എന്ന് തീരുമാനിക്കുന്നതിനുപകരം പത്താം തരത്തിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഇലക്‌ട്രോണിക്‌സ് ഡിപ്ലോമയ്ക്ക് ചേരാനാണ് അദ്ദേഹം തീരുമാനിച്ചത്. ഇന്ന് പഠനം കഴിഞ്ഞ് 5 വര്‍ഷം കഴിഞ്ഞപ്പോള്‍ ബി.ടെക് ബിരുദധാരികളേക്കാള്‍ ഉയര്‍ന്ന ശമ്പളവും പദവിയും ഈ കുട്ടിക്കുണ്ട്. സ്വന്തം താത്പര്യം സംരക്ഷിച്ചു എന്ന നിര്‍ണായക തീരുമാനമാണ് ഇവിടെ വഴിത്തിരിവായത്.
ഇഷ്ടമുള്ള കോഴ്‌സ് ലഭിച്ചില്ലെങ്കില്‍ ഒരു വര്‍ഷം എന്‍ട്രന്‍സിനായി തയ്യാറെടുക്കുന്നതില്‍ തെറ്റില്ല എന്ന അഭിപ്രായക്കാരനാണ് ഞാന്‍. താത്പര്യമുള്ള മേഖലയില്‍ 30/40 വര്‍ഷം ജോലിചെയ്യാനുള്ള അവസരം ഒരു വര്‍ഷം ഒരു എന്‍ട്രന്‍സ് പരീക്ഷയ്ക്ക് വേണ്ടി തയ്യാറെടുപ്പു നടത്തുകയാണെങ്കില്‍ തുറന്നുകിട്ടുമെങ്കില്‍ ആ 'റിസ്‌ക്' എടുക്കേണ്ടതാണ്. കാരണം, ഇന്നത്തെ സാഹചര്യത്തില്‍ എല്ലാ തൊഴില്‍ മേഖലകളിലും വളര്‍ച്ചയ്ക്കുള്ള അവസരങ്ങള്‍ ഉണ്ട്. ചെയ്യുന്ന ജോലിയില്‍ താത്പര്യമുള്ളവര്‍ക്കാണ് കരിയറില്‍ വിജയം നേടാന്‍ സാധിക്കുക എന്നതിനാല്‍ സ്വന്തം താത്പര്യത്തിനനുസരിച്ചുള്ള കോഴ്‌സുകള്‍ തിരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
കോളേജ് തിരഞ്ഞെടുക്കുമ്പോള്‍
കോഴ്‌സുകള്‍ തിരഞ്ഞെടുക്കുന്നതുപോലെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് ഏത് കോളേജില്‍ പഠിക്കണം എന്ന തീരുമാനം. ഒരേ കോഴ്‌സ് രണ്ട് വ്യത്യസ്ത കോളേജില്‍ നിന്നും പഠിച്ചിറങ്ങിയ കുട്ടികള്‍ക്ക് ലഭിക്കുന്ന അവസരങ്ങളും ആത്മവിശ്വാസവും പ്രായോഗിക പരിജ്ഞാനവും മറ്റും തികച്ചും വ്യത്യസ്തമായേക്കാം. കോളേജിലെ പഠനാന്തരീക്ഷവും മറ്റു സാഹചര്യങ്ങളും വിദ്യാര്‍ത്ഥികളുടെ പഠനനിലവാരത്തെ വളരെ സ്വാധീനിക്കുന്നതിനാല്‍ പഠിക്കേണ്ട കോളേജ് തിരഞ്ഞെടുക്കുമ്പോഴും ശ്രദ്ധ കൂടിയേ തീരൂ.
പ്രവേശനം ലഭിക്കാന്‍ സാധ്യതയുള്ള/പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകള്‍ (രണ്ടോ മൂന്നോ എണ്ണം) നേരിട്ട് പോയി കാണുക. കോളേജിലെ അന്തരീക്ഷവും ക്യാമ്പസിലെ ഊര്‍ജവും തിരിച്ചറിഞ്ഞശേഷം ഏറ്റവും നല്ലത് തിരഞ്ഞെടുക്കുക.
കൂടുതല്‍ വൈവിധ്യമുള്ള കോഴ്‌സുകളും ബിരുദാനന്തര ബിരുദ കോഴ്‌സുകളും കൂടുതല്‍ വിദ്യാര്‍ത്ഥികളും ഉള്ള കോളേജില്‍ പ്രവേശനം നേടാനായാല്‍ നന്നായിരിക്കും. ഇത്തരം കോളേജുകളില്‍ വിശാലമായ പഠനാന്തരീക്ഷം ഉണ്ടാകും. വൈവിധ്യമാര്‍ന്ന പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉണര്‍വേകും.
കാമ്പസിലെ സംസ്‌കാരം, പഠന നിലവാരം, പ്ലെയിസ്‌മെന്റ് തുടങ്ങിയ കാര്യങ്ങളെപ്പറ്റി പൂര്‍വവിദ്യാര്‍ത്ഥികളോട് ചോദിച്ചറിയുന്നത് നല്ല തീരുമാനം എടുക്കാന്‍ സഹായിക്കും.
കോളേജ് സ്ഥിതിചെയ്യുന്ന സ്ഥലം, കുടുംബ സാഹചര്യം, സാമ്പത്തിക നില തുടങ്ങി ഈ തീരുമാനത്തെ സ്വാധീനിക്കുന്ന വ്യക്തിപരമായ ഘടകങ്ങള്‍ ഉണ്ടാവുമെങ്കിലും ഇവ കൂടി പരിഗണിച്ച് ഏറ്റവും ഉചിതമായ തീരുമാനം എടുക്കാം.
ആരോട് ചോദിക്കും?
താത്പര്യമുള്ള കോഴ്‌സുകളെപ്പറ്റിയും വിവിധ വിഷയങ്ങള്‍ പഠിച്ചാല്‍ ലഭിക്കാവുന്ന ജോലിയെപ്പറ്റിയും മറ്റും ആരോട് ചോദിക്കും എന്ന ഒരു സംശയം കൂടി പ്ലസ് ടു പഠിച്ചവര്‍ക്ക് ഉണ്ടായേക്കാം. ലക്ഷ്യം കൃത്യമാണെങ്കില്‍ ഈ ചോദ്യത്തിനുള്ള ഉത്തരവും പെട്ടെന്ന് ലഭിക്കും. അധ്യാപകര്‍, സ്‌കൂളിലെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ എന്നിവരില്‍ നിന്നും പ്രാഥമികമായ വിവരശേഖരണം നടത്താം. ഏപ്രില്‍, മെയ് മാസങ്ങളില്‍ നടക്കുന്ന കരിയര്‍ ഗൈഡന്‍സ് ക്ലാസുകളിലും സെമിനാറുകളിലും മറ്റും പങ്കെടുക്കാന്‍ സാധിച്ചാല്‍ കൂടുതല്‍ അവസരങ്ങളെപ്പറ്റി അറിയാന്‍ സാധിക്കും.
പത്രങ്ങളിലൂടെയും മറ്റ് മാധ്യമങ്ങളിലൂടെയും ഓരോ കോഴ്‌സിനെക്കുറിച്ചുമുള്ള വിശദവിവരങ്ങള്‍ അറിയാന്‍ സാധിക്കുമെന്നതിനാല്‍ വായനയാണ് കോഴ്‌സുകള്‍ തിരഞ്ഞെടുക്കാന്‍ സഹായിക്കുന്ന മറ്റൊരു ഗുരു.
പ്ലസ് ടു/എന്‍ട്രന്‍സ് പരീക്ഷ കഴിഞ്ഞ് റിസള്‍ട്ട് വരുന്നതുവരെയുള്ള സമയത്ത് പഠിക്കേണ്ട കോഴ്‌സിനെക്കുറിച്ചും കോളേജിനെക്കുറിച്ചും ഓരോ വിദ്യാര്‍ത്ഥിയും അല്പം ഗവേഷണം നടത്തേണ്ടതുണ്ട്. മറ്റുള്ളവരോട് ചോദിച്ചറിഞ്ഞും സ്വയം വായിച്ചറിഞ്ഞും അറിവു നേടാനായാല്‍ ഉചിതമായ തീരുമാനം സ്വയം എടുക്കാന്‍ സാധിക്കും.
അല്പം അധ്വാനിച്ചാല്‍ വലിയ നേട്ടമുണ്ടാക്കാന്‍ പറ്റും.
തീരുമാനം ഉറപ്പിക്കും മുേമ്പ...
ഏത് കോഴ്‌സ് എടുത്തു പഠിക്കണം, ഏതു കോളേജില്‍ ചേരണം എന്നീ തിരുമാനങ്ങള്‍ ഉറപ്പിക്കുന്നതിനു മുമ്പേ സ്വയം ചോദിച്ച് ബോധ്യം വരേണ്ട ചില കാര്യങ്ങള്‍ താഴെ കൊടുക്കുന്നു. പഠനം സംബന്ധിച്ച നിര്‍ണായക തീരുമാനം എടുക്കുവാന്‍ ഈ നിര്‍ദേശങ്ങള്‍ സഹായകമാകും.
സ്വന്തം താത്പര്യപ്രകാരമാണോ ഞാന്‍ കോഴ്‌സ് തിരഞ്ഞെടുക്കുന്നത്? ഈ കോഴ്‌സ് പഠിച്ചാല്‍ ഞാന്‍ ആഗ്രഹിക്കുന്ന ജോലി ലഭിക്കുമോ?
മറ്റൊന്നും ലഭിക്കാത്തതിനാലാണോ ഞാന്‍ ഈ കോഴ്‌സ് എടുക്കുന്നത്? താത്പര്യമുള്ള മേഖലയില്‍ പഠിക്കാന്‍ ഒരു വര്‍ഷം കൂടി ശ്രമിക്കേണ്ടതുണ്ടോ?
മതിയായ അന്വേഷണം നടത്തിയിട്ടാണോ ഞാന്‍ ഈ കോളേജ് തിരഞ്ഞെടുക്കുന്നത്? എന്റെ ആത്മവിശ്വാസം വളര്‍ത്താനും, നല്ല ജോലി നേടാനുള്ള പഠനനിലവാരം കൈവരിക്കാനും ഈ കോളേജില്‍ പഠിച്ചാല്‍ സാധിക്കുമോ? ഇല്ലെങ്കില്‍ മറ്റുവഴി എന്താണ്?
ലഭിച്ച കോഴ്‌സും കോളേജും ഉപയോഗിച്ച് എന്റെ ലക്ഷ്യം നേടാന്‍/ആഗ്രഹിച്ച ജോലി ലഭിക്കാന്‍ എന്തൊക്കെ ചെയ്യേണ്ടതുണ്ട്? നല്ലൊരു കരിയര്‍ നേടാന്‍ എപ്പോള്‍ മുതല്‍ പഠിക്കണം?
തീരുമാനത്തില്‍ ഞാന്‍ പൂര്‍ണമായും സംതൃപ്തനാണോ?
Article From: Mathrubhumi
ഒരു വിദ്യാര്‍ത്ഥിയുടെ ജീവിതത്തിലെ നിര്‍ണായകമായ വഴിത്തിരിവുകളില്‍ ഒന്നാണ് പ്ലസ് ടു കഴിഞ്ഞുള്ള തുടര്‍ വിദ്യാഭ്യാസം. പന്ത്രണ്ടാം തരം പാസായശേഷം ഏത് കോഴ്‌സ് തിരഞ്ഞെടുക്കണം, ഏതു കോളേജില്‍ പഠിക്കണം തുടങ്ങിയ തീരുമാനങ്ങളെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില നിര്‍ദ്ദേശങ്ങളാണ് ഇത്തവണ വിശദീകരിക്കുന്നത്.
ആഗ്രഹമനുസരിച്ച് പഠനം
പന്ത്രണ്ടാം തരം പാസ്സായവര്‍ക്കു മുന്നില്‍ വ്യത്യസ്ത മേഖലകളിലായി ഇന്ന് ധാരാളം അവസരങ്ങള്‍ ഉണ്ട്. പല തൊഴില്‍ ശാഖകളും നല്ല ജോലി സാധ്യതയുള്ളവയും കാലത്തിനനുസരിച്ച് മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് വളരുന്നവയുമാണ്. ഇത്തരം അവസരങ്ങള്‍ക്കുമുന്നില്‍ നില്‍ക്കുമ്പോള്‍ ഏത് കോഴ്‌സ് തിരഞ്ഞെടുക്കണമെന്ന ആശങ്കയുണ്ടാവുന്നത് സ്വാഭാവികം. ഇത് ദുരീകരിക്കാന്‍ ഒരൊറ്റ മാര്‍ഗമേ ഉള്ളൂ. സ്വന്തം ആഗ്രഹത്തേയും താത്പര്യത്തേയും പറ്റി സ്വയം ചോദിക്കുക. ഈ ചോദ്യത്തിനു ലഭിക്കുന്ന ഉത്തരമനുസരിച്ച് പഠനമേഖല തിരഞ്ഞെടുക്കുക.
നഴ്‌സിംഗ്, ടീച്ചിംഗ്, ബാങ്കിങ്, എഞ്ചിനീയറിംഗ്, മെഡിസിന്‍, കമ്പ്യൂട്ടര്‍ പഠനം, നിയമപഠനം, അക്കൗണ്ടന്‍സി, ബിസിനസ് സ്റ്റഡീസ്, ജേര്‍ണലിസം, ഹോട്ടല്‍ മാനേജ്‌മെന്റ്, സ്‌പോര്‍ട്‌സ്, ആര്‍ട്‌സ്, ടെക്‌നിക്കല്‍ മേഖലയിലെ കോഴ്‌സുകള്‍ തുടങ്ങി അനവധി പഠനശാഖകള്‍ ഉണ്ടല്ലോ. സ്വന്തം താത്പര്യമനുസരിച്ചല്ല കോഴ്‌സ് തിരഞ്ഞെടുക്കുന്നതെങ്കില്‍ പിന്നീട് ദുഃഖിക്കേണ്ടിവരും. അതുകൊണ്ട് ഏത് കോഴ്‌സിന് പഠിക്കണമെന്ന തീരുമാനം എടുക്കുന്നതിന് മുമ്പേ ''ഈ കോഴ്‌സ് പഠിച്ചാല്‍ കിട്ടുന്ന ജോലി എനിക്കിഷ്ടമുള്ള മേഖലയാണ്. ഈ ജോലി ചെയ്യാന്‍ തന്നെയാണ് എന്റെ ആഗ്രഹം'' എന്ന് മനസ്സില്‍ ഉറപ്പിക്കേണ്ടതുണ്ട്.
പ്ലസ് ടു കഴിഞ്ഞ് ഇലക്‌ട്രോണിക്‌സില്‍ എഞ്ചിനിയറിംഗ് ചെയ്യണമെന്നാഗ്രഹിച്ച ഒരു കുട്ടിക്ക് എന്‍ട്രന്‍സില്‍ നല്ല റാങ്ക് കിട്ടിയില്ല. ബി.ടെക്കിന് പകരം ബി.എസ്.സി. ഫിസിക്‌സോ മാത്തമാറ്റിക്‌സോ മാത്രമേ കിട്ടുമായിരുന്നുള്ളൂ. ഒന്നുകില്‍ ബി.ടെക് ഇലക്‌ട്രോണിക്‌സ് ലഭിക്കാന്‍ ഒരു വര്‍ഷം കൂടി പഠിക്കുക, അല്ലെങ്കില്‍ കിട്ടുന്ന കോഴ്‌സ് എടുക്കുക. ഈ രണ്ട് തീരുമാനങ്ങളില്‍ ഒന്ന് എടുക്കേണ്ട ഘട്ടം വന്നു. ഒരു വര്‍ഷം എന്‍ട്രന്‍സിനു വേണ്ടി പഠിക്കാനുള്ള സാഹചര്യം ഇല്ലാത്തതിനാല്‍ ആ വഴി ഉപേക്ഷിച്ചുവെങ്കിലും താത്പര്യമുള്ള മേഖല ഉപേക്ഷിക്കാന്‍ ആ കുട്ടി തയ്യാറല്ലായിരുന്നു.
ഏതെങ്കിലുമൊരു ഡിഗ്രി കോഴ്‌സ് പഠിച്ച് ബിരുദധാരിയാവുക എന്ന് തീരുമാനിക്കുന്നതിനുപകരം പത്താം തരത്തിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഇലക്‌ട്രോണിക്‌സ് ഡിപ്ലോമയ്ക്ക് ചേരാനാണ് അദ്ദേഹം തീരുമാനിച്ചത്. ഇന്ന് പഠനം കഴിഞ്ഞ് 5 വര്‍ഷം കഴിഞ്ഞപ്പോള്‍ ബി.ടെക് ബിരുദധാരികളേക്കാള്‍ ഉയര്‍ന്ന ശമ്പളവും പദവിയും ഈ കുട്ടിക്കുണ്ട്. സ്വന്തം താത്പര്യം സംരക്ഷിച്ചു എന്ന നിര്‍ണായക തീരുമാനമാണ് ഇവിടെ വഴിത്തിരിവായത്.
ഇഷ്ടമുള്ള കോഴ്‌സ് ലഭിച്ചില്ലെങ്കില്‍ ഒരു വര്‍ഷം എന്‍ട്രന്‍സിനായി തയ്യാറെടുക്കുന്നതില്‍ തെറ്റില്ല എന്ന അഭിപ്രായക്കാരനാണ് ഞാന്‍. താത്പര്യമുള്ള മേഖലയില്‍ 30/40 വര്‍ഷം ജോലിചെയ്യാനുള്ള അവസരം ഒരു വര്‍ഷം ഒരു എന്‍ട്രന്‍സ് പരീക്ഷയ്ക്ക് വേണ്ടി തയ്യാറെടുപ്പു നടത്തുകയാണെങ്കില്‍ തുറന്നുകിട്ടുമെങ്കില്‍ ആ 'റിസ്‌ക്' എടുക്കേണ്ടതാണ്. കാരണം, ഇന്നത്തെ സാഹചര്യത്തില്‍ എല്ലാ തൊഴില്‍ മേഖലകളിലും വളര്‍ച്ചയ്ക്കുള്ള അവസരങ്ങള്‍ ഉണ്ട്. ചെയ്യുന്ന ജോലിയില്‍ താത്പര്യമുള്ളവര്‍ക്കാണ് കരിയറില്‍ വിജയം നേടാന്‍ സാധിക്കുക എന്നതിനാല്‍ സ്വന്തം താത്പര്യത്തിനനുസരിച്ചുള്ള കോഴ്‌സുകള്‍ തിരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
കോളേജ് തിരഞ്ഞെടുക്കുമ്പോള്‍
കോഴ്‌സുകള്‍ തിരഞ്ഞെടുക്കുന്നതുപോലെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് ഏത് കോളേജില്‍ പഠിക്കണം എന്ന തീരുമാനം. ഒരേ കോഴ്‌സ് രണ്ട് വ്യത്യസ്ത കോളേജില്‍ നിന്നും പഠിച്ചിറങ്ങിയ കുട്ടികള്‍ക്ക് ലഭിക്കുന്ന അവസരങ്ങളും ആത്മവിശ്വാസവും പ്രായോഗിക പരിജ്ഞാനവും മറ്റും തികച്ചും വ്യത്യസ്തമായേക്കാം. കോളേജിലെ പഠനാന്തരീക്ഷവും മറ്റു സാഹചര്യങ്ങളും വിദ്യാര്‍ത്ഥികളുടെ പഠനനിലവാരത്തെ വളരെ സ്വാധീനിക്കുന്നതിനാല്‍ പഠിക്കേണ്ട കോളേജ് തിരഞ്ഞെടുക്കുമ്പോഴും ശ്രദ്ധ കൂടിയേ തീരൂ.
പ്രവേശനം ലഭിക്കാന്‍ സാധ്യതയുള്ള/പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകള്‍ (രണ്ടോ മൂന്നോ എണ്ണം) നേരിട്ട് പോയി കാണുക. കോളേജിലെ അന്തരീക്ഷവും ക്യാമ്പസിലെ ഊര്‍ജവും തിരിച്ചറിഞ്ഞശേഷം ഏറ്റവും നല്ലത് തിരഞ്ഞെടുക്കുക.
കൂടുതല്‍ വൈവിധ്യമുള്ള കോഴ്‌സുകളും ബിരുദാനന്തര ബിരുദ കോഴ്‌സുകളും കൂടുതല്‍ വിദ്യാര്‍ത്ഥികളും ഉള്ള കോളേജില്‍ പ്രവേശനം നേടാനായാല്‍ നന്നായിരിക്കും. ഇത്തരം കോളേജുകളില്‍ വിശാലമായ പഠനാന്തരീക്ഷം ഉണ്ടാകും. വൈവിധ്യമാര്‍ന്ന പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉണര്‍വേകും.
കാമ്പസിലെ സംസ്‌കാരം, പഠന നിലവാരം, പ്ലെയിസ്‌മെന്റ് തുടങ്ങിയ കാര്യങ്ങളെപ്പറ്റി പൂര്‍വവിദ്യാര്‍ത്ഥികളോട് ചോദിച്ചറിയുന്നത് നല്ല തീരുമാനം എടുക്കാന്‍ സഹായിക്കും.
കോളേജ് സ്ഥിതിചെയ്യുന്ന സ്ഥലം, കുടുംബ സാഹചര്യം, സാമ്പത്തിക നില തുടങ്ങി ഈ തീരുമാനത്തെ സ്വാധീനിക്കുന്ന വ്യക്തിപരമായ ഘടകങ്ങള്‍ ഉണ്ടാവുമെങ്കിലും ഇവ കൂടി പരിഗണിച്ച് ഏറ്റവും ഉചിതമായ തീരുമാനം എടുക്കാം.
ആരോട് ചോദിക്കും?
താത്പര്യമുള്ള കോഴ്‌സുകളെപ്പറ്റിയും വിവിധ വിഷയങ്ങള്‍ പഠിച്ചാല്‍ ലഭിക്കാവുന്ന ജോലിയെപ്പറ്റിയും മറ്റും ആരോട് ചോദിക്കും എന്ന ഒരു സംശയം കൂടി പ്ലസ് ടു പഠിച്ചവര്‍ക്ക് ഉണ്ടായേക്കാം. ലക്ഷ്യം കൃത്യമാണെങ്കില്‍ ഈ ചോദ്യത്തിനുള്ള ഉത്തരവും പെട്ടെന്ന് ലഭിക്കും. അധ്യാപകര്‍, സ്‌കൂളിലെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ എന്നിവരില്‍ നിന്നും പ്രാഥമികമായ വിവരശേഖരണം നടത്താം. ഏപ്രില്‍, മെയ് മാസങ്ങളില്‍ നടക്കുന്ന കരിയര്‍ ഗൈഡന്‍സ് ക്ലാസുകളിലും സെമിനാറുകളിലും മറ്റും പങ്കെടുക്കാന്‍ സാധിച്ചാല്‍ കൂടുതല്‍ അവസരങ്ങളെപ്പറ്റി അറിയാന്‍ സാധിക്കും.
പത്രങ്ങളിലൂടെയും മറ്റ് മാധ്യമങ്ങളിലൂടെയും ഓരോ കോഴ്‌സിനെക്കുറിച്ചുമുള്ള വിശദവിവരങ്ങള്‍ അറിയാന്‍ സാധിക്കുമെന്നതിനാല്‍ വായനയാണ് കോഴ്‌സുകള്‍ തിരഞ്ഞെടുക്കാന്‍ സഹായിക്കുന്ന മറ്റൊരു ഗുരു.
പ്ലസ് ടു/എന്‍ട്രന്‍സ് പരീക്ഷ കഴിഞ്ഞ് റിസള്‍ട്ട് വരുന്നതുവരെയുള്ള സമയത്ത് പഠിക്കേണ്ട കോഴ്‌സിനെക്കുറിച്ചും കോളേജിനെക്കുറിച്ചും ഓരോ വിദ്യാര്‍ത്ഥിയും അല്പം ഗവേഷണം നടത്തേണ്ടതുണ്ട്. മറ്റുള്ളവരോട് ചോദിച്ചറിഞ്ഞും സ്വയം വായിച്ചറിഞ്ഞും അറിവു നേടാനായാല്‍ ഉചിതമായ തീരുമാനം സ്വയം എടുക്കാന്‍ സാധിക്കും.
അല്പം അധ്വാനിച്ചാല്‍ വലിയ നേട്ടമുണ്ടാക്കാന്‍ പറ്റും.
തീരുമാനം ഉറപ്പിക്കും മുേമ്പ...
ഏത് കോഴ്‌സ് എടുത്തു പഠിക്കണം, ഏതു കോളേജില്‍ ചേരണം എന്നീ തിരുമാനങ്ങള്‍ ഉറപ്പിക്കുന്നതിനു മുമ്പേ സ്വയം ചോദിച്ച് ബോധ്യം വരേണ്ട ചില കാര്യങ്ങള്‍ താഴെ കൊടുക്കുന്നു. പഠനം സംബന്ധിച്ച നിര്‍ണായക തീരുമാനം എടുക്കുവാന്‍ ഈ നിര്‍ദേശങ്ങള്‍ സഹായകമാകും.
സ്വന്തം താത്പര്യപ്രകാരമാണോ ഞാന്‍ കോഴ്‌സ് തിരഞ്ഞെടുക്കുന്നത്? ഈ കോഴ്‌സ് പഠിച്ചാല്‍ ഞാന്‍ ആഗ്രഹിക്കുന്ന ജോലി ലഭിക്കുമോ?
മറ്റൊന്നും ലഭിക്കാത്തതിനാലാണോ ഞാന്‍ ഈ കോഴ്‌സ് എടുക്കുന്നത്? താത്പര്യമുള്ള മേഖലയില്‍ പഠിക്കാന്‍ ഒരു വര്‍ഷം കൂടി ശ്രമിക്കേണ്ടതുണ്ടോ?
മതിയായ അന്വേഷണം നടത്തിയിട്ടാണോ ഞാന്‍ ഈ കോളേജ് തിരഞ്ഞെടുക്കുന്നത്? എന്റെ ആത്മവിശ്വാസം വളര്‍ത്താനും, നല്ല ജോലി നേടാനുള്ള പഠനനിലവാരം കൈവരിക്കാനും ഈ കോളേജില്‍ പഠിച്ചാല്‍ സാധിക്കുമോ? ഇല്ലെങ്കില്‍ മറ്റുവഴി എന്താണ്?
ലഭിച്ച കോഴ്‌സും കോളേജും ഉപയോഗിച്ച് എന്റെ ലക്ഷ്യം നേടാന്‍/ആഗ്രഹിച്ച ജോലി ലഭിക്കാന്‍ എന്തൊക്കെ ചെയ്യേണ്ടതുണ്ട്? നല്ലൊരു കരിയര്‍ നേടാന്‍ എപ്പോള്‍ മുതല്‍ പഠിക്കണം?
തീരുമാനത്തില്‍ ഞാന്‍ പൂര്‍ണമായും സംതൃപ്തനാണോ?
Article From: Mathrubhumi
Friday, May 25, 2012
കഷണ്ടിയുടെ രഹസ്യം കണ്ടെത്തി!
ആണുങ്ങളുടെ ഉറക്കംകെടുത്തുന്ന കഷണ്ടിയുടെ യഥാര്‍ത്ഥ കാരണം ഒടുവില്‍ ശാസ്ത്രജ്ഞര്‍ക്ക് പിടികിട്ടി. പ്രോസ്റ്റാഗ്ലാഡിന്‍ ഡി2 അഥവാ PGD2, ഇതാണ് കഷണ്ടിയുണ്ടാക്കുന്ന വില്ലന്‍. ഈ പ്രോട്ടീന്റെ അളവ് കൂടുമ്പോഴാണ് പുരുഷന്മാര്‍ കഷണ്ടിക്കാരായി മാറുന്നത്. ഇതില്‍ നിന്നുണ്ടാവുന്ന മറ്റ് പ്രോട്ടീനുകളും കഷണ്ടിക്ക് കാരണമാകുന്നു.
കഷണ്ടി ബാധിച്ചവരില്‍ ഈ പ്രോട്ടീനിന്റെ അളവ് മറ്റുള്ളവര്‍ക്കുള്ളതിനേക്കാള്‍ മൂന്ന് മടങ്ങ് കൂടുതലായിരിക്കും. നന്നായി മുടിയുള്ള ഒരാളുടെ തലയോട്ടിയിലെ PGD2 പ്രോട്ടീനിന്റെ അളവ് 1.5ng/g ആണ്. അതേസമയം കഷണ്ടിയുള്ളവരില്‍ ഇത് 16.3ng/g വരെ ആകുന്നു. ശാരീരിക വളര്‍ച്ച പൂര്‍ത്തിയാകുമ്പോഴാണ് ഈ പ്രോട്ടീന്റെ അളവ് ക്രമാതീതമായി വര്‍ധിക്കുന്നത്.
പെന്‍സില്‍വാലിയ യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞരാണ് ഇതേക്കുറിച്ച് ഗവേഷണം നടത്തിയത്. എലികളിലായിരുന്നു ആദ്യ പരീക്ഷണം. തുടര്‍ന്ന് മനുഷ്യന്റെ മുടി വേരോടെ പിഴുതെടുത്ത് പരീക്ഷണവിധേയമാക്കി.
PGD2 പ്രോട്ടീന്റെ അളവ് നിയന്ത്രിച്ചാല്‍ കഷണ്ടി ഇല്ലാതാക്കാന്‍ സാധിക്കും എന്നാണ് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നത്. അതേസമയം നിലവില്‍ കഷണ്ടി ബാധിച്ചവര്‍ക്ക് ഇത് ഗുണം ചെയ്യുമോ എന്ന് കണ്ടെത്തിയിട്ടില്ല.
സയന്‍സ് ട്രാന്‍സ്ലേഷണല്‍ മെഡിസിന്‍ എന്ന ജേര്‍ണലില്‍ ആണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
English Summary: A biological clue to male baldness has been discovered, raising the prospect of a treatment to stop or even reverse thinning hair.
കഷണ്ടി ബാധിച്ചവരില്‍ ഈ പ്രോട്ടീനിന്റെ അളവ് മറ്റുള്ളവര്‍ക്കുള്ളതിനേക്കാള്‍ മൂന്ന് മടങ്ങ് കൂടുതലായിരിക്കും. നന്നായി മുടിയുള്ള ഒരാളുടെ തലയോട്ടിയിലെ PGD2 പ്രോട്ടീനിന്റെ അളവ് 1.5ng/g ആണ്. അതേസമയം കഷണ്ടിയുള്ളവരില്‍ ഇത് 16.3ng/g വരെ ആകുന്നു. ശാരീരിക വളര്‍ച്ച പൂര്‍ത്തിയാകുമ്പോഴാണ് ഈ പ്രോട്ടീന്റെ അളവ് ക്രമാതീതമായി വര്‍ധിക്കുന്നത്.
പെന്‍സില്‍വാലിയ യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞരാണ് ഇതേക്കുറിച്ച് ഗവേഷണം നടത്തിയത്. എലികളിലായിരുന്നു ആദ്യ പരീക്ഷണം. തുടര്‍ന്ന് മനുഷ്യന്റെ മുടി വേരോടെ പിഴുതെടുത്ത് പരീക്ഷണവിധേയമാക്കി.
PGD2 പ്രോട്ടീന്റെ അളവ് നിയന്ത്രിച്ചാല്‍ കഷണ്ടി ഇല്ലാതാക്കാന്‍ സാധിക്കും എന്നാണ് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നത്. അതേസമയം നിലവില്‍ കഷണ്ടി ബാധിച്ചവര്‍ക്ക് ഇത് ഗുണം ചെയ്യുമോ എന്ന് കണ്ടെത്തിയിട്ടില്ല.
സയന്‍സ് ട്രാന്‍സ്ലേഷണല്‍ മെഡിസിന്‍ എന്ന ജേര്‍ണലില്‍ ആണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
English Summary: A biological clue to male baldness has been discovered, raising the prospect of a treatment to stop or even reverse thinning hair.
ഗര്‍ഭ നിരോധനത്തിന് ഇനി മുത്തുകളും
പലതരത്തിലുള്ള മുത്തുകള്‍ അടങ്ങിയിരിക്കുന്ന സൈക്കിള്‍ ബീഡ്സില്‍ ഒരു റബര്‍ വലയം ഉണ്ടാവും. ആര്‍ത്തവ ചക്രം നോക്കിയാണ് ഇതിന്റെ ഉപയോഗം. ആര്‍ത്തവം തുടങ്ങുന്ന ദിവസം മാലയിലെ റബര്‍ വലയം മാലയിലെ ചുവന്ന മുത്തിലായിരിക്കും. പിന്നീട് ഒരോദിവസവും മുത്തുകള്‍ ക്രമമായി മാറ്റുക. ഇങ്ങനെ മാറ്റി വീണ്ടും ചുവന്ന മുത്തുകളിലോ കറുത്തമുത്തുകളിലോ വലയം എത്തുന്ന ദിവസം ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ ഗര്‍ഭാധാരണത്തിന് സാധ്യതയില്ല. നേരെ മറിച്ച് വെളുത്തമുത്തിലാണ് വലയം എത്തിയിരിക്കുന്നതെങ്കില്‍ ഗര്‍ഭധാരണം സംഭവിക്കും.
ആര്‍ത്തവം തുടങ്ങി എട്ടുമുതല്‍ 19 ദിവസം വരേ വലയം വെള്ളമുത്തുകളിലായിരിക്കും. ഈ ദിവസങ്ങളിലാണ് ഗര്‍ഭധാരണ സാധ്യത കൂടുതലുള്ളത്. മറ്റ് ഗര്‍ഭനിരോധനമാര്‍ഗങ്ങള്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നതിനാല്‍ സ്വാഭാവികമായ ഈ രീതി ഏറെ ഫലപ്രദമാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
അമേരിക്കയിലെ ജോര്‍ജ് ടൗണ്‍ യൂണിവേഴ്‌സിറ്റിയിലെ പ്രത്യുത്‌പാദന ആരോഗ്യ ഇന്‍സ്‌റ്റിറ്റ്യൂട്ട് ആണ് ഇതു വികസിപ്പിച്ചെടുത്തത്.
ഷേവിംഗ് പഴങ്കഥയാകും; പകരം ജെല്‍ വരുന്നു!
സിഡോഫോവിര്‍ എന്ന മരുന്നില്‍ നിന്നാണ് ഈ റബ്-ഓണ്‍ ജെല്‍ തയ്യാറാക്കുന്നത്. വര്‍ഷങ്ങളായി എയിഡ്സ് ചികിത്സകള്‍ക്ക് ഉപയോഗിച്ചുവരുന്ന മരുന്നാണ് സിഡോഫോവിര്‍. ഈ മരുന്ന് ഉപയോഗിക്കുന്ന പുരുഷന്മാരുടെ മുഖത്ത് രോമവളര്‍ച്ച കുറയുന്നത് ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഇങ്ങനെയൊരു കണ്ടുപിടുത്തത്തിലേക്കുള്ള വഴിതുറന്നത്.
പുരുഷന്മാര്‍ക്ക് മാത്രമല്ല, രോമവളര്‍ച്ച തടയാന്‍ സ്ത്രീകള്‍ക്കും ജെല്‍ ഉപയോഗിക്കാം. ജെല്ലിന്റെ പ്രാരംഭഘട്ട പരീക്ഷണങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ചില ഘട്ടങ്ങള്‍ കൂടി ബാക്കിയുണ്ടെന്ന് ശാസ്ത്രജ്ഞര്‍ അറിയിച്ചു. ‘ആര്‍ക്കൈവ്സ് ഓഫ് ഡെര്‍മറ്റോളജി‘ എന്ന ജേര്‍ണലില്‍ ആണ് ഈ വിവരങ്ങള്‍ ഉള്ളത്.
അല്‍ഷിമേഴ്സ് ഒഴിവാക്കാന്‍ ഹോര്‍മോണ്‍
അമേരിക്ക പോലെയുള്ള വികസിത രാജ്യങ്ങളില്‍ പോലും ശരാശരി 65 വയസ്സ് പ്രായമുള്ള പത്തില്‍ ഒരാള്‍ക്ക് അല്‍ഷിമേഴ്സ് ബാധിക്കുന്നു എന്നാണ് കണക്ക്. മനുഷ്യരെ ഒന്നും ഓര്‍ത്തെടുക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് തള്ളിവിടാതെ ലെപ്റ്റിന്‍ എന്ന പ്രോട്ടീന്‍ ഹോര്‍മോണ്‍ സഹായിക്കുമെന്നാണ് പുതിയ കണ്ടെത്തല്‍.
കൊഴുപ്പ് കോശങ്ങളാണ് ഹോര്‍മോണ്‍ ആയ ലെപ്റ്റിന്‍ ഉത്പാദിപ്പിക്കുന്നത്. ബോസ്റ്റണ്‍ സര്‍വകലാശാല ഗവേഷകരാണ് ലെപ്റ്റിനും അല്‍ഷിമേഴ്സും തമ്മില്‍ ബന്ധപ്പെടുത്തിയുള്ള പഠനം നടത്തിയത്. 198 പേരില്‍ 12 വര്‍ഷം ന്നിണ്ട പഠനമാണ് നടന്നത്. ഇവരില്‍ ലെപ്റ്റിന്‍ നില കുറവുള്ള 25 ശതമാനം ആളുകള്‍ക്ക് അല്‍ഷിമേഴ്സ് ബാധിച്ചു. എന്നാല്‍, ഉയര്‍ന്ന ലെപ്റ്റിന്‍ നിലയുള്ളവരില്‍ ആറ് ശതമാനത്തിനു മാത്രമേ അല്‍ഷിമേഴ്സ് ബാധിച്ചുള്ളൂ.
ശരീരോഷ്മാവ്, വിശപ്പ്, ദാഹം എന്നിവ നിയന്ത്രിക്കുന്ന ഹൈപ്പോതലാമസ് എന്ന തലച്ചോറിന്റെ ഭാഗത്തിനു വെളിയിലും ലെപ്റ്റിന്‍ പ്രവര്‍ത്തനം നടത്തുന്നതായി ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.
From: webdunia.com
Thursday, May 24, 2012
ഇങ്ങനെയാണ് സെക്സെങ്കില്‍ വേണ്ടേ വേണ്ട!
ആലോചിച്ചു നോക്കൂ - 120 കിലോ ശരീരഭാരമുള്ള ഭര്‍ത്താവ്. അത്രയ്ക്കൊന്നും ശരീരശേഷിയില്ലാത്ത ഭാര്യ. തന്‍റെ ഭാരം മുഴുവന്‍ ഭാര്യയുടെ ശരീരത്തില്‍ താങ്ങിയുള്ള ഒരു പൊസിഷന്‍. ആ ഭാര്യയ്ക്ക് ശ്വാസം മുട്ടിയാല്‍, സെക്സ് അവര്‍ക്കൊരു പേടി സ്വപ്നമായാല്‍ കുറ്റം പറയാനുണ്ടോ? ‘പുരുഷന്‍ മുകളിലുള്ള പൊസിഷന്‍’ വേണമെന്ന് ആഗ്രഹിക്കുന്നവര്‍ ഭാര്യയുടെ ശരീരത്തിന് അമിതഭാരം താങ്ങേണ്ടിവരുന്ന അവസ്ഥ ഒഴിവാക്കണം. കാലുകളിലോ ഇരു കൈകളും കുത്തിയോ ഉള്ള രീതിയില്‍ സുഗമമായ ലിംഗപ്രവേശം സാധ്യമാണ്.
ഇനി മറ്റൊന്ന്, കേളീസമയത്തുള്ള ആക്രമണമാണ്. പല്ലുകൊണ്ടും നഖം കൊണ്ടും പങ്കാളിയെ മുറിവേല്‍പ്പിക്കുന്ന ചിലരുണ്ട്. ഭാര്യയുടെ സ്തനം കടിച്ചുമുറിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നവരുണ്ട്. ഇതൊക്കെ സെക്സിനെ വേദനാജനകമാക്കും. മാനസികമായ ആഘാതവും ഇതുണ്ടാക്കും. ഇത്തരം സാഡിസങ്ങള്‍ കിടപ്പറയില്‍ ഒഴിവാക്കിയില്ലെങ്കില്‍ ദാമ്പത്യം തകരാന്‍ മറ്റ് കാരണങ്ങളൊന്നും വേണ്ട. (ചെറിയ മുറിപ്പെടുത്തലുകള്‍ സന്തോഷമുണര്‍ത്തുന്നവയാണ്. സുഖമുള്ള നോവെന്നൊക്കെ പറയാറില്ലേ? അത് അതിരുകടക്കുമ്പോഴാണ് പ്രശ്നമാകുന്നത്).
വേറെ ചിലരുണ്ട്, ചുംബനം എന്ന കല അവര്‍ക്ക് തീരെ പരിചയമില്ലെന്നു തോന്നും. പങ്കാളിയെ ചുംബിച്ചുണര്‍ത്താനൊന്നും മിനക്കെടാതെ നേരെ മുഖ്യകര്‍മത്തിലേക്ക് കടക്കുകയാണ്. ചുണ്ടിലും മുഖത്തും കഴുത്തിലും മാറിലുമൊക്കെ ചുംബനം കൊതിച്ചു കിടക്കുമ്പോഴായിരിക്കും അതൊന്നുമില്ലാതെ ഒരു ആക്രമണം. ആദ്യപരിലാളനകളില്ലാതെ ഒരു ലിംഗപ്രവേശത്തിന് യോനി തയ്യാറാകില്ലെന്നറിയുക. സെക്സ് ഇരുവര്‍ക്കും മടുക്കാന്‍ മറ്റു കാരണങ്ങളൊന്നും വേണ്ട.
ഇനിയൊരു കൂട്ടര്‍ക്ക് ദിവസവും പരീക്ഷണമാണ്. ദിവസവും ഓരോ പൊസിഷന്‍, ഓരോ രീതി. അതൊക്കെ നല്ലതുതന്നെ. നല്ല വെറൈറ്റി ഫീല്‍ ചെയ്യും. പക്ഷേ, പങ്കാളിയുടെ താല്‍പ്പര്യം കൂടി പരിഗണിക്കണമെന്നുമാത്രം. ആദ്യരാത്രിയില്‍ തന്നെ ‘വദനസുരതം’ വേണമെന്നൊക്കെ പറഞ്ഞാല്‍ ആ ദാമ്പത്യത്തിന് അതോടെ ഫുള്‍സ്റ്റോപ് വീണു എന്നു പറയാം. പങ്കാളിയുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുന്ന പൊസിഷനുകളും രീതികളും പ്രയോഗിക്കുക. അമിത പരീക്ഷണം ആപത്ത് എന്ന് എപ്പോഴും ഓര്‍ക്കുക.
പങ്കാളിയുടെ സുഖത്തിനാണ് സ്വന്തം സുഖത്തേക്കാള്‍ പ്രധാന്യം നല്‍കേണ്ടത് എന്നത് സെക്സിലെ ആദ്യപാഠങ്ങളില്‍ ഒന്നാണ്. സ്ഖലനം കഴിഞ്ഞാലുടനെ ‘ഞാനീ നാട്ടുകാരനല്ല’ എന്നഭാവത്തില്‍ തിരിഞ്ഞുകിടന്നുറങ്ങുന്ന ഭര്‍ത്താവിനെ ഭാര്യ പിന്നെ കിടപ്പറയില്‍ എങ്ങനെ സ്നേഹിക്കും? സെക്സിന് രസകരമായ ഒരു ആരംഭമുണ്ടെങ്കില്‍ അതിന് ആനന്ദത്തില്‍ ആറാടിക്കുന്ന ഒരു പരിസമാപ്തിയും വേണം. സ്വന്തം കാര്യം സിന്ദാബാദ് എന്ന നയം തീരെ ഉചിതമല്ല എന്നര്‍ത്ഥം. രണ്ടുപേര്‍ക്കും തൃപ്തിയാകുന്ന ഒരു പരിസമാപ്തി ഉണ്ടാകുമ്പോഴാണ് സെക്സ് വിജയകരമാകുന്നത്.
സെക്സിലേര്‍പ്പെടുമ്പോള്‍ പരസ്പരം പരമാവധി സ്നേഹം നല്‍കുക, ലാളന നല്‍കുക. കുടുംബപ്രശ്നങ്ങളൊക്കെ പറഞ്ഞുകൊണ്ട് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ അത് അനുഭൂതിയുണ്ടാക്കില്ലെന്ന് മാത്രമല്ല ലൈംഗികവിരക്തി ക്ഷണിച്ചുവരുത്തുകയും ചെയ്യും. ചുംബിക്കുക, ശരീരങ്ങള്‍ പരസ്പരം ലാളിക്കുക, സ്പര്‍ശനങ്ങളിലൂടെ ഇരുവരും ഉണരുക, കേളീരസം അനുഭവിക്കുക.
From: webdunia.com
വീണ്ടും ചില ‘സെക്സ്’ വിശേഷങ്ങള്‍
ലൈംഗിക ബന്ധത്തെപ്പറ്റി എല്ലാം അറിയാമെന്ന് കരുതുന്നവര്‍ പോലും അറിവില്ലായ്മകള്‍ വച്ചുപുലര്‍ത്തുന്നുണ്ട്. ഒട്ടേറെ തെറ്റിദ്ധാരണകള്‍ കൊണ്ട് മൂടപ്പെട്ട് കിടക്കുകയാണ് ലോകത്തിലെ ഏറ്റവും സുഖപ്രദമായ ഈ അനുഭവം. ചില തെറ്റിദ്ധാരണകളെക്കുറിച്ച് പറയട്ടെ?
ആര്‍ത്തവ കാലത്ത് സെക്സില്‍ ഏര്‍പ്പെട്ടാല്‍ ഗര്‍ഭം ധരിക്കില്ല എന്ന വിശ്വാസം ചിലര്‍ക്കുണ്ട്. അത് ഒരു തെറ്റിദ്ധാരണയാണെന്ന് അറിയിക്കുന്നു. ഈ കാലയളവില്‍ ബന്ധം പുലര്‍ത്തിയാലും ഗര്‍ഭം ധരിക്കാന്‍ സാധ്യതയുണ്ട്. മാത്രമല്ല, ഈ കാലത്ത് സെക്സില്‍ ഏര്‍പ്പെടുന്നത് അണുബാധയുണ്ടാക്കാനുള്ള സാധ്യതയും ഏറെയാണ്.
ഉറ ധരിക്കാതെ ബന്ധപ്പെടുമ്പോള്‍ സ്ഖലനത്തിന് മുമ്പ് ലിംഗം യോനിയില്‍ നിന്ന് പുറത്തെടുത്താല്‍ ഗര്‍ഭിണിയാകില്ല എന്ന് ആരെങ്കിലും കരുതുന്നുണ്ടോ? എങ്കില്‍ ആ വിശ്വാസവും തെറ്റാണ്. സ്ഖലനത്തിന് മുമ്പും ലിംഗത്തില്‍ നിന്ന് തുള്ളികളായി രേതസ് പുറത്തുവരും. ഒരുതുള്ളി രേതസ് ഒരു ജീവനെ സൃഷ്ടിക്കാന്‍ ധാരാളമാണ്.
നിന്നുകൊണ്ട്, ഷവറിന് കീഴില്‍ വച്ച്, ബാത്ത് ടബ്ബില്‍ വച്ച് - ഈ രീതികളില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് സുരക്ഷിതമാണെന്ന് വിശ്വസിക്കുന്നുവോ? എങ്കില്‍ ഈ ധാരണയും തെറ്റാണ്. ഉറ ധരിച്ചിട്ടില്ലെങ്കില്‍, മറ്റ് സുരക്ഷിത മാര്‍ഗങ്ങള്‍ കൈക്കൊണ്ടിട്ടില്ലെങ്കില്‍ ഗര്‍ഭം ധരിക്കും എന്നതില്‍ സംശയമില്ല. എവിടെ വച്ച് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നു എന്നതും ഗര്‍ഭമുണ്ടാകാനുള്ള സാധ്യതയും തമ്മില്‍ ബന്ധമൊന്നുമില്ല.
ഗര്‍ഭ നിരോധന ഗുളികകള്‍ കഴിച്ചതിന് ശേഷം സെക്സ് ചെയ്യുന്നത് സുരക്ഷിതമാണോ? അല്ല എന്നാണ് ഉത്തരം. കാരണം, ഗുളികകള്‍ കഴിച്ചിട്ടുണ്ടെങ്കിലും മറ്റ് നിരോധന മാര്‍ഗങ്ങള്‍ കൂടി കൈക്കൊണ്ടിട്ടില്ലെങ്കില്‍ ഗര്‍ഭം ധരിക്കാനുള്ള സാധ്യത ഏറെയാണ്.
ലൈംഗിക ബന്ധം നടന്നയുടനെ യോനി കഴുകി രേതസ് കളയുന്നത് ഗര്‍ഭധാരണത്തെ തടയുമെന്ന് തോന്നുന്നുണ്ടോ? അങ്ങനെ ചെയ്താലും ഗര്‍ഭം ധരിക്കാനുള്ള സാധ്യത കുറയ്ക്കാനാവില്ല. കാരണം ലൈംഗിക ബന്ധത്തിന്‍റെ സമയത്തു തന്നെ ‘ഭാഗ്യമുണ്ടെങ്കില്‍’ എത്തേണ്ട ബീജം എത്തേണ്ടിടത്ത് എത്തിയിരിക്കും!
സന്തുഷ്ട ദമ്പതികള്‍ക്ക് എന്നും നല്ല ലൈംഗികാനുഭവമായിരിക്കും എന്ന് ആര്‍ക്കെങ്കിലും തോന്നുന്നുണ്ടോ? എങ്കില്‍ അതും തെറ്റാണ്. സെക്സ് എന്നു പറയുന്നത് പ്രവചനാതീതമായ സംഗതിയാണ്. ഓരോ തവണയും അതിന് പുതുമയുണ്ട്. എന്നാല്‍ സെക്സ് ചെയ്യുന്ന രീതി, സ്ഥലം, സമീപനം തുടങ്ങിയ ഘടകങ്ങള്‍ക്കനുസരിച്ച് രതിയനുഭവത്തിലും മാറ്റമുണ്ടാകും. എത്ര സന്തുഷ്ട ദമ്പതികളായാലും ഓരോ ലൈംഗിക ബന്ധത്തെയും സമീപിക്കുന്നതിനനുസരിച്ചായിരിക്കും ഫലം കിട്ടുന്നത്.
From: webdunia.com
സ്ഖലന നിയന്ത്രണം വിജയിക്കുമോ?
സ്ഖലനം ആണുങ്ങള്‍ക്ക് എത്രമാത്രം നിയന്ത്രിക്കാനാകും എന്നതിനെപ്പറ്റി പഠനങ്ങള്‍ തുടരുകയാണ്. അത്രയെളുപ്പമുള്ള ഒരു സംഗതിയല്ല ഇത്. രതിമൂര്‍ച്ഛ സംഭവിക്കുന്നതിനു മുമ്പ് ലിംഗം യോനിയില്‍ നിന്ന് പുറത്തെടുക്കാന്‍ കഴിയുമെന്നൊക്കെ വീരവാദം മുഴക്കാന്‍ കൊള്ളാം. പ്രാവര്‍ത്തികമാക്കുക അത്രയെളുപ്പമല്ല. രതിമൂര്‍ച്ഛയോടടുക്കുമ്പോള്‍ മനസിന്‍റെ നിയന്ത്രണത്തിന് കെട്ടഴിഞ്ഞുപോകുമെന്നതുതന്നെ കാരണം.
രണ്ടും കല്‍പ്പിച്ച് അങ്ങനെ ചെയ്യാന്‍ ശ്രമിച്ചാലോ? അതിന് മനസ്സിലാക്കിയിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഒന്നാമത്, രതിമൂര്‍ച്ഛയ്ക്ക് മുമ്പ് ലിംഗം യോനിയില്‍ നിന്നു പുറത്തെടുക്കാന്‍ കഴിഞ്ഞു എന്നുതന്നെയിരിക്കട്ടെ. സന്താനോല്‍പ്പാദനം നടക്കാതിരിക്കും എന്നതിന് ഉറപ്പൊന്നും അതുകൊണ്ട് നല്‍കാനാവില്ല. കേളിയുടെ തുടക്കത്തില്‍ തന്നെ ലിംഗത്തില്‍ നിന്ന് സ്രവം വന്നുതുടങ്ങും. പൂര്‍ണമായ സ്ഖലനം നടന്നില്ലെങ്കിലും കേളീസമയത്ത് ബീജങ്ങള്‍ പുറത്തേക്ക് പ്രവഹിക്കാം. അതുകൊണ്ടുതന്നെ സ്ഖലനം നടക്കുന്നതിനുമുമ്പുള്ള വിത്‌ഡ്രോവല്‍ രീതിക്ക് സന്താനനിയന്ത്രണത്തിന്‍റെ കാര്യത്തില്‍ അമ്പത് ശതമാനം സാധ്യതയേ നല്‍കാനാവൂ.
വേറെയും കാര്യങ്ങളുണ്ട്. സ്ഖലനം അങ്ങനെ തുടര്‍ച്ചയായി നിയന്ത്രിക്കുന്നത് വൃഷ്ണങ്ങള്‍ക്ക് വേദനയുണ്ടാക്കുന്ന സംഗതിയാണ്. അനാവശ്യമായ ടെന്‍ഷന് കാരണമാകും. അതുമാത്രമല്ല, സ്ഖലനത്തിനു മുമ്പ് ലിംഗം പുറത്തെടുക്കണമെന്നുള്ള ചിന്ത മനസിനെ ഭരിക്കുന്നതിനാല്‍ കേളിയില്‍ വേണ്ടത്ര ശ്രദ്ധിക്കാനാവില്ല. ലൈംഗിക അസംതൃപ്തിയാകും ഫലം.
ഇതൊക്കെ മറികടന്ന് വിത്ഡ്രോവല്‍ രീതി വിജയിപ്പിക്കാം എന്ന് ആത്മവിശ്വാസമുള്ളവര്‍ക്ക് സന്താനനിയന്ത്രണത്തിന് ഇത് പരീക്ഷിക്കാവുന്നതാണ്. പങ്കാളിക്കും തനിക്കും ഒരു പരിധിവരെ സുഖം ലഭിക്കുകയും ചെയ്യും, സന്താനനിയന്ത്രണത്തിന് സാധ്യതയുമുണ്ട് എന്നത് ഈ രീതിയുടെ സവിശേഷതയാണ്. സ്ഖലനം നിയന്ത്രിച്ചാല്‍ കേളീസമയം വര്‍ദ്ധിപ്പിക്കാമെന്ന ഗുണവുമുണ്ട്. പരീക്ഷിക്കുന്നതില്‍ കുഴപ്പമില്ല. എല്ലാ പരീക്ഷണങ്ങളും വിജയിക്കണമെന്ന് ആഗ്രഹിക്കുന്നതും ശരിയല്ലല്ലോ.
From: webdunia.com
കട്ടിലിന്‍റെ വിടവിലെ കുഞ്ഞുഡ്രാക്കുള
നഗരത്തെ കണ്ണുചിമ്മാതെ കാക്കുവാന്‍ സര്‍വ്വസന്നാഹങ്ങളുമായി നില്‍ക്കുന്ന മധ്യേഷ്യയുടെ പെരുമപ്പെട്ട സൈന്യം അവര്‍ക്കുമുമ്പില്‍ നിസ്സഹായരായി നിലകൊള്ളും. സൈന്യത്തെപ്പോലും നിസഹായരാക്കുന്ന ഈ കുഞ്ഞുഡ്രാക്കുളകള്‍ മൂട്ടയല്ലാതെ മറ്റാരുമല്ല. മൂട്ടകടി പൊറുക്കാതെ അറബികളും ഫിലിപ്പീനികളും പകിസ്താനികളുമെല്ലാം അടങ്ങുന്ന വന്‍ ജനസഞ്ചയം കട്ടിലില്‍ നിന്ന് മട്ടുപ്പാവുകളിലേക്കും ചൂട് സഹിക്കാതെ തിരിച്ച് കട്ടിലിലേക്കും നടന്ന് നേരം വെളുപ്പിക്കും.
കൊതുക് ശല്യമില്ലാത്ത അറേബ്യന്‍ നഗരങ്ങളില്‍ മൂട്ടയാണ് കൊതുകിന്‍റെ ദൌത്യം കൂടി ഏറ്റെടുത്തിരിക്കുന്നത്. മൂട്ട കയറിയാല്‍ എത്ര വിലപ്പിടിപ്പുള്ള ഫര്‍ണിച്ചറും കൊണ്ട് കളയുകയാണ് പണത്തിന് പഞ്ഞമില്ലാത്ത അറബികളുടെ രീതി. അതിനു പാങ്ങില്ലാത്ത പ്രവാസി ഇന്ത്യക്കാര്‍ അടക്കമുള്ളവര്‍ ചില പെസ്റ്റ് കണ്ട്രോള്‍ ഉപാധികള്‍ സ്വീകരിക്കുകയാണ് പതിവ്. ഇതിനായി തങ്ങള്‍ക്ക് ലഭിക്കുന്ന നല്ല വെള്ളിയാഴ്ചകളില്‍ ഒന്ന് അവര്‍ മാറ്റി വെക്കുന്നു.
മുറിയില്‍ മാസത്തില്‍ ഒരിക്കലെങ്കിലും ‘മൂട്ട ബോംബുകള്‍’ വെക്കാന്‍ അവര്‍ നിര്‍ബന്ധിതരാകുന്നു. പൈറെത്രം എന്ന് പേരായ ഒരു തരം രാസവസ്തു അടങ്ങിയ ഒരു കുഞ്ഞു പുകബോംബാണിത്. മുറി പൂര്‍ണമായും അടച്ചിട്ട് ഇതൊരെണ്ണം ‘പൊട്ടിച്ചാല്‍’ മൂട്ടകള്‍ ചത്തുപൊയ്ക്കോളും. എന്നാല്‍ ഇതിലടങ്ങിയ രാസവസ്തു ശരീരത്തിന് അത്ര നന്നല്ലെന്ന പ്രശ്നം ബാക്കികിടക്കുന്നു.
മൂട്ടയെക്കുറിച്ച് വിക്കീപീഡിയ നിരത്തുന്ന അപദാനങ്ങള്‍ കാണുക. ‘സിമിസിഡേ കുടുംബത്തില്പ്പെട്ട ഒരു ചെറിയ പരാദ ജീവിയാണ് മൂട്ട. മനുഷ്യരുടെയും മറ്റ് ഉഷ്ണരക്ത ജീവികളുടെയും രക്തം കുടിച്ചാണ് ഇവ ജീവിക്കുന്നത്. പ്രത്യേകിച്ച് കട്ടിലുകളുടെയും മെത്തയുടെയും അരികില്‍ ധാരാളമായി കാണപ്പെടുന്നു. മൂട്ടകളെ നശിപ്പിക്കാന്‍ മൂട്ട നശീകരണ മരുന്നുകള്‍ ലഭ്യമാണ്.’
ലോകത്തിന്‍റെ പല ഭാഗത്തും മൂട്ട വലിയ പ്രശ്നമാണ്. പാരീസില്‍ മൂട്ട ശല്യം കാരണം വിനോദ സഞ്ചാരികള്‍ കുറഞ്ഞത് ഈയിടെ വാര്‍ത്തയായിരുന്നു. കേരളത്തില്‍ മൂട്ടകള്‍ക്ക് കുപ്രസിദ്ധമായിരുന്നത് സിനിമാ കൊട്ടകകളാണ്. ‘രതിനിര്‍വേദവും മൂട്ടയും മരംചുറ്റി പ്രേമവും’ എന്നത് ഒരു കാലത്തെ മികച്ച കോമ്പിനേഷന്‍ തന്നെയായിരുന്നു. സമീപകാലത്ത് അത്തരം തിയേറ്ററുകള്‍ അന്യം നിന്നുകൊണ്ടിരിക്കുകയാണ്.
From: webdunia.com
സ്മാര്‍ട്ട്‌ഫോണിനെ സ്നേഹിച്ച് വയസ്സരാവല്ലേ!
ചെറിയ സ്ക്രീനിലെ രാജാക്കന്‍മാരായ സ്മാര്‍ട്ട്‌ഫോണുകളെ ആരാണ് സ്നേഹിക്കാത്തത്. കീശയ്ക്ക് കനമുണ്ടെങ്കില്‍ ആരായാലും ഒരു സ്മാര്‍ട്ട്‌ഫോണ്‍ സ്വന്തമാക്കാന്‍ ആഗ്രഹിച്ചുപോകും. എന്നാല്‍, ഈ സ്മാര്‍ട്ട് ഫോണ്‍ പ്രണയം നിങ്ങളെ അകാലത്തില്‍ വൃദ്ധരാക്കുമെന്നും ലൈംഗിക ബലഹീനത തുടങ്ങിയ ഗുരുതരമായ രോഗാവസ്ഥകളിലേക്ക് കൈപിടിച്ച് നടത്തുമെന്നും പറഞ്ഞാല്‍ അക്കാര്യം ഒന്ന് ശ്രദ്ധിക്കുക തന്നെ വേണം.
ഇന്ത്യയില്‍ സ്മാര്‍ട്ട്‌ഫോണിന് ആവശ്യക്കാര്‍ ഏറുന്നത് അനുസരിച്ച് അതുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങളും കൂടിവരുന്നതായി റിപ്പോര്‍ട്ടുകള്‍. ഐഫോണും ബ്ലാക്‍ബെറിയും അടക്കമുള്ള സ്മാര്‍ട്ട്‌ഫോണുകളുടെ ഉപയോഗം കാഴ്ചത്തകരാറുകള്‍ക്കും കണ്ണിനു ചുറ്റുമുള്ള ചുളിവുകള്‍ക്കും കാരണമാകുന്നുണ്ട് എന്നാണ് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്.
ഇന്ത്യയില്‍ ഒമ്പതു ദശലക്ഷത്തോളം ആളുകളാണ് സ്മാര്‍ട്ട്‌ഫോണിന്റെ ഉപയോക്താക്കള്‍. ദിവസം ശരാശരി ഒമ്പത് മണിക്കൂര്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നവരാണ് ഉപയോക്താക്കളിലധികവും. കൂടുതല്‍ സമയം സ്മാര്‍ട്ട്‌ഫോണിന്റെ ചെറിയ സ്ക്രീനിലേക്ക് ഉറ്റുനോക്കിയിരിക്കുന്നതാണ് പ്രശ്നം സൃഷ്ടിക്കുന്നത്. ഇത് കാലക്രമേണ ത്വക്കിന്റെ തിളക്കം തന്നെ നഷ്ടപ്പെടുത്താന്‍ കാരണമാവുന്നു. ചികിത്സയിലൂടെ ഈ പ്രതിസന്ധി പരിഹരിക്കാന്‍ വൈദ്യശാസ്ത്രത്തിന്റെ സഹായം തേടുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്.
ഇത്രയും പറഞ്ഞത് ത്വക്കിന്റെ മാത്രം കാര്യം. ഇനി പറയാനുള്ളത് സ്മാര്‍ട്ട്‌ഫോണിലൂടെയുള്ള അധിക റേഡിയേഷന്റെ കാര്യമാണ്. സാധാരണ ഫോണുകളെക്കാള്‍ 2.5 മടങ്ങ് കൂടുതല്‍ റേഡിയേഷനാണ് ഇവ പുറപ്പെടുവിക്കുന്നത്. ഇത് ബ്രയിന്‍ ട്യൂമര്‍, അകാല വാര്‍ദ്ധക്യം, ലൈംഗിക ബലഹീനത എന്നിവയ്ക്കും കാരണമായേക്കാമെന്നാണ് വിദഗ്ധ ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്.
എന്തായാലും, ഫോണ്‍ നിര്‍മ്മാതാക്കളും ഇക്കാര്യത്തില്‍ ആശങ്കാകുലരാണ്. ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ശരീരത്തില്‍ നിന്ന് 25 എംഎം എങ്കിലും അകലെയായിരിക്കണമെന്നാണ് ബ്ലാക്‍ബെറി നിര്‍ദ്ദേശിക്കുന്നത്. അതേസമയം, ആപ്പിള്‍ പറയുന്നത് ഉപയോഗത്തിലായിരിക്കുമ്പോള്‍ ഐഫോണ്‍ ശരീരത്തില്‍ നിന്ന് 15 എംഎം എങ്കിലും അകലെയാവണമെന്നാണ്.
കാര്യമിതൊക്കെയാണെങ്കിലും, സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ പ്രത്യേക മൊബൈല്‍ കവറുകളും ആന്റി റേഡിയേഷന്‍ ചിപ്പുകളും ഉപയോഗിക്കുന്നതിലൂടെ പ്രശ്നത്തിന്റെ കാഠിന്യം കുറയ്ക്കാമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.
From: webdunia.com
ഇന്ത്യയില്‍ സ്മാര്‍ട്ട്‌ഫോണിന് ആവശ്യക്കാര്‍ ഏറുന്നത് അനുസരിച്ച് അതുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങളും കൂടിവരുന്നതായി റിപ്പോര്‍ട്ടുകള്‍. ഐഫോണും ബ്ലാക്‍ബെറിയും അടക്കമുള്ള സ്മാര്‍ട്ട്‌ഫോണുകളുടെ ഉപയോഗം കാഴ്ചത്തകരാറുകള്‍ക്കും കണ്ണിനു ചുറ്റുമുള്ള ചുളിവുകള്‍ക്കും കാരണമാകുന്നുണ്ട് എന്നാണ് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്.
ഇന്ത്യയില്‍ ഒമ്പതു ദശലക്ഷത്തോളം ആളുകളാണ് സ്മാര്‍ട്ട്‌ഫോണിന്റെ ഉപയോക്താക്കള്‍. ദിവസം ശരാശരി ഒമ്പത് മണിക്കൂര്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നവരാണ് ഉപയോക്താക്കളിലധികവും. കൂടുതല്‍ സമയം സ്മാര്‍ട്ട്‌ഫോണിന്റെ ചെറിയ സ്ക്രീനിലേക്ക് ഉറ്റുനോക്കിയിരിക്കുന്നതാണ് പ്രശ്നം സൃഷ്ടിക്കുന്നത്. ഇത് കാലക്രമേണ ത്വക്കിന്റെ തിളക്കം തന്നെ നഷ്ടപ്പെടുത്താന്‍ കാരണമാവുന്നു. ചികിത്സയിലൂടെ ഈ പ്രതിസന്ധി പരിഹരിക്കാന്‍ വൈദ്യശാസ്ത്രത്തിന്റെ സഹായം തേടുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്.
ഇത്രയും പറഞ്ഞത് ത്വക്കിന്റെ മാത്രം കാര്യം. ഇനി പറയാനുള്ളത് സ്മാര്‍ട്ട്‌ഫോണിലൂടെയുള്ള അധിക റേഡിയേഷന്റെ കാര്യമാണ്. സാധാരണ ഫോണുകളെക്കാള്‍ 2.5 മടങ്ങ് കൂടുതല്‍ റേഡിയേഷനാണ് ഇവ പുറപ്പെടുവിക്കുന്നത്. ഇത് ബ്രയിന്‍ ട്യൂമര്‍, അകാല വാര്‍ദ്ധക്യം, ലൈംഗിക ബലഹീനത എന്നിവയ്ക്കും കാരണമായേക്കാമെന്നാണ് വിദഗ്ധ ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്.
എന്തായാലും, ഫോണ്‍ നിര്‍മ്മാതാക്കളും ഇക്കാര്യത്തില്‍ ആശങ്കാകുലരാണ്. ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ശരീരത്തില്‍ നിന്ന് 25 എംഎം എങ്കിലും അകലെയായിരിക്കണമെന്നാണ് ബ്ലാക്‍ബെറി നിര്‍ദ്ദേശിക്കുന്നത്. അതേസമയം, ആപ്പിള്‍ പറയുന്നത് ഉപയോഗത്തിലായിരിക്കുമ്പോള്‍ ഐഫോണ്‍ ശരീരത്തില്‍ നിന്ന് 15 എംഎം എങ്കിലും അകലെയാവണമെന്നാണ്.
കാര്യമിതൊക്കെയാണെങ്കിലും, സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ പ്രത്യേക മൊബൈല്‍ കവറുകളും ആന്റി റേഡിയേഷന്‍ ചിപ്പുകളും ഉപയോഗിക്കുന്നതിലൂടെ പ്രശ്നത്തിന്റെ കാഠിന്യം കുറയ്ക്കാമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.
From: webdunia.com
Subscribe to:
Posts (Atom)